27.2.12

നിസ്സഹായൻ

മഴയാണ്
കറുത്ത മനസ്സിന്നകത്തും
കനിവുതേടുന്ന
മനസ്സിൻപുറത്തും
പിടയുന്നജീവനിൽ
ചിതറുംനിണത്തിലും
പതറുന്നകാറ്റിലും
കല്ലച്ചൊരീമഴ

ശ്രുതിയാണ്ചുറ്റിലും
കാണുംചെവികളിൽ
കേൾവിവറ്റിയ
വരണ്ടപുടത്തിലും
തെരയുന്ന വീചികൾ
തറയ്ക്കുംശിരസ്സിലും
കരയും ശിശുവിലും
അപരാഗമായ് ശ്രുതി

കിരീടമാണ്
സ്വപ്നത്തിലും പ്രധി
ചേർന്ന സാധുവിലും
ലക്ഷ്യമില്ലെങ്കിലും
അലക്ഷ്യമല്ല തെല്ലും
ചോകവൃത്തിയിൽ
സുഖംനിറയെനേടിയും
കനക്കെമുള്ളെങ്കിലും

ആഗ്രഹമാണ്
പാതയല്ലമുഖ്യമെന്ന്
ചൊല്ലിപ്പഠിപ്പിച്ചും
പഠിച്ചും, തിമൃത്തിടും
വഴിതടഞ്ഞും തന്റെ
വഴിതെളിച്ചും പിന്നെ
കണ്ണടച്ചുമലയുമെന്നും
ദുരാഗ്രഹചിത്തരായോർ


സ്നേഹമാണ് കനിവു
തേടുന്നവർക്കുപഥ്യം-വ്യഥാ,
അനർഹമാണവന്
മിഴിവാർന്നശ്രുതികൾ!
ചാക്കാലവീട്ടിലും
കപ്പരയേന്തിയോൻ
ജീവന്റെമന്ത്രവും
മറക്കാൻവിധിച്ചവൻ...
 

കൊട്ടോട്ടിക്കവിതകള്‍ © 2008. Template Design By: SkinCorner